പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ചൊവ്വാഴ്ച, നവംബർ 29

മനസ്സില്‍ ഓര്‍ക്കാന്‍ ഒരു അനുമോദനം

വെയില്‍ ചായും  നേരം സിനിമയ്ക്ക് കിട്ടിയ മൂന്നു അവാര്‍ഡുകള്‍ക്കും സന്തോഷം അര്‍പ്പിച്ചു ബി . ആര്‍ . സി  ബാലരാമപുരം സിനിമയുടെ  അണിയറ ശില്പികളെ പ്രൌഡഗംഭിര  ചടങ്ങില്‍  അനുമോദിച്ചു .വിദ്യാഭ്യസ- ചലച്ചിത്ര -സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റോം  സ്കൂളില്‍ വച്ച്  നടന്ന ചടങ്ങ്  അണിയറ ശില്പികളെ അനുമോദിക്കുന്നതിനും സിനിമ പ്രദര്‍ശനത്തിനും വേദിയായി . മനസ്സില്‍ ഒരു വിങ്ങലായി,സന്തോഷമായി ,സ്നേഹമായി  വെയില്‍ ചായും നേരം പ്രേക്ഷകരെ പിടിച്ചിരുത്തി .നിറഞ്ഞ കയ്യടിയോടെ കൂട്ടുകാര്‍  ഏറ്റെടുത്ത ഈ സിനിമ കൂട്ടുകാരുടെ കണ്ണ് നിറയിച്ചു .  


ഞായറാഴ്‌ച, നവംബർ 20

പുരസ്ക്കാരങ്ങളുടെ നിറവില്‍ വെയില്‍ചായും നേരം


  ബാലരാമപുരം ബി . ആര്‍ . സി നിര്‍മ്മിച്ച വെയില്‍ചായും നേരം എന്ന കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മത്സരത്തില്‍  മുന്ന് സംസ്ഥാന അവാര്‍ഡുകള്‍ .പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തക ബീനാപോള്‍ അധ്യക്ഷ ആയ ജൂറിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത് . മികച്ച രണ്ടാമത്തെ ചലച്ചിത്രം ,മികച്ച തിരക്കഥ ,മികച്ച സംഗീതം എന്നി അവാര്‍ഡുകളാണ് ലഭിച്ചത് .മാത്രമല്ല പ്രദര്‍ശന ഹാളില്‍ ഏറ്റവും കുടുതല്‍ പ്രേക്ഷകരുടെ  മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ .സമ്മേളന വേദിയില്‍ വെയില്‍ചായും നേരം എന്ന സിനിമയെ കുറിച്ച് പ്രമുഖര്‍ എടുത്തു പറയുകയും ചെയ്തു .
                                            അവാര്‍ഡ്‌ദാന ചടങ്ങില്‍  നിന്നും
     അവാര്‍ഡ്‌ വാങ്ങാനായി കോഴിക്കോട് നളന്ദ ഹാളില്‍ എത്തിയപ്പോള്‍ 


ശനിയാഴ്‌ച, നവംബർ 19

പുരസ്ക്കാര നിറവില്‍ ക്യാമറ കണ്ണിലൂടെ ഒരിക്കല്‍ക്കൂടി

 ക്യാമറ കണ്ണിലൂടെ ........................................









സുബിന്‍ രാജ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെ.ആശംസകള്‍ .................



പാട്ടുകള്‍ എഴുതിയ കോട്ടുകാല്‍ സുനില്‍ സാര്‍ ഇപ്പോഴും കൂടെ ഉള്ളത് ഒരു ശക്തി ആയിരുന്നു. ജയചന്ദ്രന്‍ ക്യാമറ കണ്ണുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു.








ഈ സിനിമയുടെ ചര്‍ച്ചയിലെ സജീവ സാന്നിധ്യം സജു സാറിന് വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............




                                         അഭിനയ                               മുഹൂര്‍ത്തങ്ങള്‍


                 

                                                                                                                                                                                                  
അഭിനയ
മുഹൂര്‍ത്തങ്ങള്‍


അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.


ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍  സാര്‍ നന്ദി ................






പിന്നണിയില്‍ ഇവര്‍
എന്റെ  ശക്തി ....







ഇതു ഞാന്‍ തന്നെ ..




ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം




ഇടയ്ക്ക് ഒരു ചര്‍ച്ച .........





        എന്താ ശരിയായില്ലേ ????







ഈ കിഴവന്‍ ഞാന്‍ തന്നെ ...




ഈ സിനിമയുടെ ചിത്രീകരണത്തിനും, ചര്‍ച്ചക്കും,സഹകരിച്ച ബാലരാമപുരം ബി. ആര്‍ .സിയിലെ ബി.പി.ഒ.  സുരേഷ് ബാബു സാര്‍ ,മന്‍സൂര്‍ സാര്‍ , പ്രേംജിത്ത് സാര്‍ ,ഗ്ലെന്‍ പ്രകാശ്‌ സാര്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ..................

ഇനി എന്നാണ് അടുത്ത സിനിമ. പ്രതീക്ഷയോടെ!!!!!!!!!!!!!!!!

വ്യാഴാഴ്‌ച, നവംബർ 10

സ്വര്‍ണ നാണയം, ഭാരം ഒരു ടണ്‍!

പെര്‍ത്ത്‌: അമ്പട ഇതും ഒരു സ്വര്‍ണ നാണയമോ?- ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുളള കമ്മട്ടത്തില്‍ അടിച്ചിറക്കിയ ഒരു സ്വര്‍ണ നാണയം കണ്ടാല്‍ ആരായാലും ഇങ്ങനെ ചിന്തിച്ചു പോകും. 1, 000 കിലോഗ്രാം ഭാരം, 80 സെന്റീമീറ്റര്‍ വ്യാസം, 12 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെ പോകുന്നു വിലയേറിയ മഞ്ഞലോഹത്തില്‍ തീര്‍ത്ത നാണയത്തിന്റെ വിശേഷണങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം എന്ന ബഹുമതിയും ഈ ഭീമന്‍ നാണയം സ്വന്തമാക്കി.

എലിസബത്ത്‌ രാജ്‌ഞിയുടെ ബഹുമാനാര്‍ത്ഥമാണ്‌ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ നാണയം പിറവികൊണ്ടത്‌. ഇതില്‍ മുദ്രണം ചെയ്‌തിരിക്കുന്ന മൂല്യം 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ്‌. ഇത്‌ ഉരുക്കി സ്വര്‍ണമാക്കിയാല്‍ 57 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിലധികം വില ലഭിക്കുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍, നാണയം ഉരുക്കുന്നത്‌ നിയമവിരുദ്ധമായതിനാല്‍ ആര്‍ക്കെങ്കിലും അങ്ങനെ ഒരു ബുദ്ധി തോന്നിയാല്‍ ജയിലില്‍ കിടക്കേണ്ടിവരും. ഭീമന്‍ നാണയത്തിന്റെ ഒരു വശത്ത്‌ എലിസബത്ത്‌ രാജ്‌ഞിയുടെ ചിത്രവും മറുഭാഗത്ത്‌ കങ്കാരുവിന്റെ ചിത്രവുമാണ്‌ മുദ്രണം ചെയ്‌തിരിക്കുന്നത്‌.
                                                                                                       മംഗളം പത്രത്തില്‍നിന്നു

ശനിയാഴ്‌ച, നവംബർ 5

ആറു മുതല്‍ അമേരിക്കയില്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്‌

ഡാളസ്‌ : അമേരിക്കന്‍ ഐക്യനാടുകളില്‍ ഈ മാസം ആറിന്‌ ഒരു മണിക്കൂര്‍ സമയ വ്യത്യാസം നിലവില്‍ വരും. രാവിലെ രണ്ടു മുതല്‍ ഒരു മണിക്കൂര്‍ പുറകോട്ട്‌ സമയം ക്രമീകരിക്കേണ്ടി വരും. 2011 മാര്‍ച്ച്‌ രണ്ട്‌ മുതല്‍ സമയം ഒരു മണിക്കൂര്‍ കൂട്ടി നിശ്‌ചയിച്ചിരുന്നു. തണുപ്പ്‌ കാലത്തിന്റെ അവസാനം ഒരു മണിക്കൂര്‍ മന്നോട്ടും ഫോള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും സമയം ക്രമീകരിക്കുന്ന സംവിധാനം ഒന്നാം ലോകമഹായുദ്ധം നടക്കുന്ന കാലത്താണ്‌ ഏര്‍പ്പെടുത്തിയത്‌ . വൈദ്യൂതി ഉപയോഗം കുറയ്‌ക്കാണ്‌ സംവിധാനം ഏര്‍പ്പെടുത്തിയത്‌ .
അരിസോണ, ഹവായ്‌, പുര്‍ട്ടൊറിക്കോ, വെര്‍ജിന്‍ ഐലന്റ്‌ എന്നീ സംസ്‌ഥാനങ്ങള്‍ക്ക്‌ സമയ ക്രമീകരണം ബാധകമല്ല.
                                                                                                     - മംഗളം പത്രത്തില്‍ നിന്ന് -

വെള്ളിയാഴ്‌ച, നവംബർ 4

എ.ടി.എമ്മില്‍ നിന്ന്‌ പിന്‍വലിച്ചത്‌ പാമ്പിനെ!

അത്യാവശ്യമായി പണം പിന്‍വലിക്കാന്‍ പോയ ഒരാള്‍ക്ക്‌ എ.ടി.എമ്മില്‍ നിന്ന്‌ ലഭിച്ചത്‌ ഒരു വിഷപ്പാമ്പിനെ! സ്‌പെയിന്‍ കാരനായ ഒരു മധ്യവയസ്‌കനാണ്‌ എ.ടി.എമ്മില്‍ കാശിനു പകരം പാമ്പിനെ കണ്ട്‌ ഭയന്നത്‌.രാവിലെ ജോലിക്ക്‌ പോകുമ്പോഴാണ്‌ അദ്ദേഹം ലോഡിയോയിലെ അലാവയിലുളള എ.ടി.എമ്മില്‍ നിന്ന്‌ പണം പിന്‍വലിക്കാന്‍ കയറിയത്‌. മെഷീനില്‍ നിന്ന്‌ പണത്തിനൊപ്പം ഒരു വിഷപ്പാമ്പു കൂടി പുറത്തേക്ക്‌ വന്നാല്‍ സ്വാഭാവികമായും ആരായാലും ഒന്ന്‌ ഞെട്ടും. അദ്ദേഹവും പരിഭ്രമിച്ചു എങ്കിലും പാമ്പ്‌ കടിയേല്‍ക്കാതെ പണം കൈക്കലാക്കുന്നതില്‍ വിജയിച്ചു.ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ വിളിച്ചറിയിക്കുകയും പോലീസും ബാങ്ക്‌ ഉദ്യോഗസ്‌ഥരും ചേര്‍ന്ന്‌ പാമ്പിനെ മെഷീനില്‍ നിന്ന്‌ പുറത്ത്‌ എത്തിക്കുകയും ചെയ്‌തു. ഏതെങ്കിലും വിരുതര്‍ തമാശയ്‌ക്കായി ഒപ്പിച്ച പണിയായിരിക്കും ഇതെന്നാണ്‌ അധികൃതരുടെ നിഗമനം.

തിങ്കളാഴ്‌ച, ഒക്‌ടോബർ 31

നൂര്‍ 120, സമോയി 60 വിവാഹിതരായി!


വിവാഹത്തിന്‌ പ്രായം ഒരു പ്രശ്‌നമല്ല. ഇത്തരത്തില്‍ ഉറപ്പിച്ച്‌ ഒരു പ്രസ്‌താവന നടത്താര്‍ കാരണക്കാരന്‍ അസ്സമിലെ കരിംഗഞ്ച്‌ ജില്ലയിലെ അബ്‌ദുള്‍ നൂറാണ്‌. നൂര്‍ തന്റെ 102 ാം വയസ്സില്‍ ഒരു വിവാഹം കഴിച്ചു! അറുപതുകാരിയാണ്‌ ഭാര്യ.

ത്രിപുരയിലെ ഒരു വിവാഹ ദല്ലാളാണ്‌ നൂറിന്റെ നിര്‍ദ്ദേശപ്രകാരം സമോയ്‌ ബീബി എന്ന അറുപതുകാരി വധുവിനെ കണ്ടെത്തിയത്‌. 500 അതിഥികളും 122 കുടുംബാംഗങ്ങളുമാണ്‌ നൂറിന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌. ഇരുവരുടെയും രണ്ടാം വിവാഹമാണിത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഒരു കോണ്‍ട്രാക്‌ടറായിരുന്നു നൂര്‍. തനിക്ക്‌ 120 വയസ്സ്‌ ഉണ്ട്‌. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡില്‍ 116 വയസ്സ്‌ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്നും വലിയൊരു കുടുംബത്തിന്റെ നായകനായ നൂര്‍ പറയുന്നു. അഞ്ച്‌ മക്കളാണ്‌ നൂറിന്‌. ഇതില്‍ മൂത്തയാള്‍ മകളാണ്‌. ഇവര്‍ക്ക്‌ 79 വയസ്സുണ്ട്‌ - രണ്ടാനമ്മയെക്കാള്‍ 19 വയസ്സ്‌ കൂടുതല്‍!

എണ്‍പതാം വയസ്സിലാണ്‌ നൂറിന്റെ ആദ്യ ഭാര്യ മരിച്ചത്‌. അതുകഴിഞ്ഞ്‌ 40 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ്‌ രണ്ടാം വിവാഹം നടക്കുന്നത്‌.

വ്യാഴാഴ്‌ച, ഒക്‌ടോബർ 27

കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഡ്രൈവ്‌ ചെയ്യുന്നവര്‍ക്കറിയാം അതിന്റെ വിഷമം. തകര്‍ന്ന റോഡിലൂടെ ഓടിച്ച്‌ പോകുമ്പോള്‍ കാറിന്‌ രണ്ട്‌ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ വെറുതെയെങ്കിലും ചിന്തിച്ചു പോകും. എന്നാല്‍, അലെക്‌സാണ്ടര്‍ അവ്രാമെങ്കോ എന്ന വിദ്യര്‍ത്ഥി ഒന്ന്‌ ആഞ്ഞുപിടിച്ചാല്‍ റോഡില്ലാത്ത സ്‌ഥലത്ത്‌ കൂടി പോകാന്‍ കാറിന്‌ ചിറക്‌ മുളയ്‌ക്കും!

അലെക്‌സാണ്ടര്‍ അവ്രാമെങ്കോ ആരെന്ന്‌ പറഞ്ഞാല്‍ ഇപ്പറഞ്ഞതിന്‌ കൂടുതല്‍ വ്യക്‌തത ലഭിക്കും. ആകാശത്തു കൂടിയും സുഖമായി ഡ്രൈവ്‌ ചെയ്യാന്‍ കഴിയുന്ന 'ഇക്കോ ഗ്രെയ്‌ഗ്' എന്ന ഇലക്‌ട്രിക്ക്‌ കാര്‍ കണ്ടുപിടിച്ച ആളാണ്‌ ഇദ്ദേഹം. 'ഇക്കോ ഗ്രെയ്‌ഗ്' ഇലക്‌ട്രിക്ക്‌ പറക്കും കാറുകള്‍ക്കുളള പേറ്റന്റും ഉക്രൈനിലെ 'സ്‌മാള്‍ അക്കാഡമി ഓഫ്‌ സയന്‍സസ്‌' വിദ്യാര്‍ത്ഥിയായ അവ്രാമെങ്കോ സ്വന്തമാക്കി. ഉടന്‍ തന്നെ പറക്കുംകാറിന്റെ വ്യാവസായിക ഉത്‌പാദനം ആരംഭിക്കാനാവുമെന്നാണ്‌ അവ്രാമെങ്കോ കണക്കുകൂട്ടുന്നത്‌.

ഇക്കോ ഗ്രെയ്‌ഗില്‍ കയറിയാല്‍ ആകാശത്തുകൂടി ഒരു മണിക്കൂര്‍ നേരം യാത്രചെയ്യാന്‍ കഴിയുമെന്നാണ്‌ നിര്‍മ്മാതാവ്‌ അവകാശപ്പെടുന്നത്‌. എന്തായാലും റോഡില്ലാത്ത സ്‌ഥലത്ത്‌ തന്റെ കാര്‍ സൂപ്പര്‍ ഹിറ്റാവുമെന്നാണ്‌ അവ്രാമെങ്കോ പറയുന്നത്‌.

ഒരു ഇലക്‌ട്രിക്‌ കാര്‍ അതേസമയം ഒരു ഹെലികോപ്‌ടറും - തന്റെ കണ്ടുപിടുത്തത്തെ കുറിച്ച്‌ അവ്രാമെങ്കോ വിശേഷിപ്പിക്കുന്നത്‌ ഇങ്ങനെ. തന്റെ കാര്‍ - ഹെലികോപ്‌ടര്‍ നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.

ചൊവ്വാഴ്ച, ഒക്‌ടോബർ 25

ടാജ്‌മഹല്‍ തിന്നാന്‍ കൊളളാം!


പ്രണയ കുടീരമായ ടാജ്‌മഹലിന്റെ പണി പൂര്‍ത്തിയാക്കുന്നതിന്‌ 20.000 തൊഴിലാളികളുടെയും 1.000 ആനകളുടെയും 22 വര്‍ഷത്തെ കഠിനാധ്വാനം വേണ്ടി വന്നു. എന്നാല്‍, പ്രൂഡന്റ്‌ സ്‌റ്റൈറ്റ്‌ എന്ന ബ്രിട്ടീഷ്‌ ഫുഡ്‌ ആര്‍ട്ടിസ്‌റ്റ് ടാജ്‌ നിര്‍മ്മിച്ചത്‌ അഞ്ച്‌ ദിവസം മാത്രമെടുത്താണ്‌-ഈ ടാജ്‌ വെണ്ണക്കല്ലു കൊണ്ടല്ല ഇന്ത്യന്‍ കറിക്കൂട്ടുകള്‍ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ മാത്രം!

'പര്‍പ്പടക കൊട്ടാരം' എന്ന പേരില്‍ പ്രസിദ്ധി നേടിയ ഈ ടാജ്‌ ആഹാരയോഗ്യമായ ഏറ്റവും വലിയ ടാജ്‌ മാതൃക എന്ന ബഹുമതിയും സ്വന്തമാക്കി. 3റ്റ10റ്റ5അടിയുളള മാതൃക നിര്‍മ്മിക്കുന്നതിന്‌ സ്‌റ്റൈറ്റിന്‌ അഞ്ച്‌ ദിവസവും ഏഴ്‌ മണിക്കൂറും 30 മിനിറ്റും വേണ്ടിവന്നു. ഇതിനായി രണ്ട്‌ പൗണ്ടോളം പുലാവ്‌ അരിക്ക്‌ പുറമെ 18 പാക്കറ്റ്‌ പര്‍പ്പടകം, 10 ജാര്‍ മാങ്ങ ചട്‌നി, 30 പച്ചമുളക്‌ തുടങ്ങിയവയും ഉപയോഗിച്ചു.

അഹമ്മദാബാദ്‌ സ്വദേശിയായ ഷെയ്‌ക്ക് സലിംഭായി എന്നയാളും ടാജിന്റെ വ്യത്യസ്‌തമായ മാതൃക നിര്‍മ്മിച്ച്‌ ശ്രദ്ധേയനായിരിക്കുകയാണ്‌. 75, 000 തീപ്പെട്ടിക്കൊളളികള്‍ ഉപയോഗിച്ചാണ്‌ സലിംഭായി ടാജ്‌ നിര്‍മ്മിച്ചത്‌. ഇതിനായി ഒരു വര്‍ഷവും 19 ദിവസവുമാണ്‌ ചെലവഴിച്ചത്‌.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21

കടം കയറിയാല്‍ എങ്ങനെയെങ്കിലും അത്‌ വീട്ടുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങളില്ലല്ലോ. കേംബ്രിഡ്‌ജില്‍ നിന്ന്‌ ബിരുദം നേടിയ എഡ്‌ മോയസേക്കും സുഹൃത്ത്‌ റോസ്‌ ഹാര്‍പര്‍ക്കും ഇതുതന്നെയാണ്‌ ലക്ഷ്യം, വിദ്യാഭ്യാസകാലത്ത്‌ രണ്ട്‌ പേരും കൂടി വരുത്തിവച്ച 50.000 പൗണ്ടിന്റെ കടം വീട്ടുക എന്ന ലക്ഷ്യം.

ബുധനാഴ്‌ച, ഒക്‌ടോബർ 19

നരഭോജികള്‍ തിന്നു?


നരഭോജികള്‍ തിന്നു?
സ്‌റ്റീഫന്‍ റാമിന്‍ എന്ന ജര്‍മ്മന്‍ വിനോദസഞ്ചാരി എവിടെയാണ്‌? സ്‌റ്റീഫനെ നരഭോജികള്‍ ആഹാരമാക്കി എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞമാസം ഫ്രഞ്ച്‌ പോളിനേഷ്യന്‍ ദ്വീപായ നുക്കു ഹിവയില്‍ വച്ചാണ്‌ സ്‌റ്റീഫനെ കാണാതായത്‌. ഒരാഴ്‌ച നീണ്ട തെരച്ചിലിനൊടുവില്‍ ഹാംബര്‍ഗ്‌ സ്വദേശിയായ വിനോദസഞ്ചാരിയുടേതെന്ന്‌ കരുതുന്ന ശരീരഭാഗങ്ങളും വസ്‌ത്രാവശിഷ്‌ടങ്ങളും ഒരു അഗ്നികുണ്ഡം ജ്വലിച്ചിരുന്ന സ്‌ഥലത്തുനിന്ന്‌ കണ്ടെത്തുകയായിരുന്നു.

സ്‌റ്റീഫന്‍ തന്റെ കാമുകി ഹീക്ക്‌ ദോര്‍ഷുമൊത്ത്‌ 2008 മുതല്‍ ലോക പര്യടനത്തിലായിരുന്നു. നുക്കു ഹിവയില്‍ പരമ്പതാഗത ആട്‌ വേട്ട ആസ്വദിക്കുന്നതിന്‌ ഗൈഡായ ഹെന്റി ഹെയ്‌തി എന്നയാളുമൊത്താണ്‌ അവസാനം പുറത്ത്‌ പോയത്‌. വേട്ടയ്‌ക്ക് പോയ ശേഷം സ്‌റ്റീഫന്റെ താമസസ്‌ഥലത്തേക്ക്‌ മടങ്ങിയെത്തിയ ഹെന്റി അദ്ദേഹത്തിന്‌ അപകടം പിണഞ്ഞു എന്ന്‌ ഹീക്ക്‌ ദോര്‍ഷിനോട്‌ പറയുകയും അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ഇതിനുശേഷം അപ്രത്യക്ഷനായ ഗൈഡിനെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല.

സ്‌റ്റീഫന്‍ റാമിന്റേത്‌ എന്ന്‌ കരുതുന്ന ശരീരഭാഗങ്ങള്‍ ശാസ്‌ത്രീയ പരിശോധകള്‍ക്ക്‌ വിധേയമാക്കുകയാണ്‌. എന്നാല്‍, നരഭോജികളുടെ കഥ അത്രയ്‌ക്ക് വിശ്വസിക്കാനാവില്ല എന്നാണ്‌ പോലീസ്‌ അധികൃതരുടെ പക്ഷം.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 14

വൃദ്ധയായ യുവതി



ചെറുപ്പത്തിലേ വാര്‍ദ്ധക്യം ബാധിക്കുമോ? അതും വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട്‌? അങ്ങനെ സംഭവിക്കുമെന്നാണ്‌ വിയറ്റ്‌നാംകാരിയായ ന്യൂയന്‍ തിഫുങിന്റെ അനുഭവം പറഞ്ഞുതരുന്നത്‌. 26 കാരിയായ ന്യൂയന്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ ദിവസങ്ങള്‍കൊണ്ടാണ്‌ 50 വയസ്സുളള വൃദ്ധയായത്‌!

വിയറ്റ്‌നാമിലെ മേകോങ്ങ്‌ പ്രവിശ്യക്കാരിയായ ന്യൂയന്‍ 2008 ല്‍ ആണ്‌ അത്ഭുതകരമായ വയസ്സാകല്‍ പ്രതിഭാസത്തിന്‌ വിധേയയായത്‌. അന്ന്‌ 23 വയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന ന്യൂയന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ്‌ ഒരു വൃദ്ധയുടെ മട്ടിലായത്‌. കുഴിയിലാണ്ട കണ്ണുകളും ചുക്കിച്ചുളിഞ്ഞ തൊലിയുമായി ന്യൂയന്‍ ഇപ്പോള്‍ ഒരു പടുവൃദ്ധയുടെ മട്ടിലാണ്‌ ജീവിക്കുന്നത്‌.
 എന്താണ്‌ ന്യൂയന്റെ അകാല വാര്‍ദ്ധക്യത്തിനു പിന്നിലെന്ന്‌ ഡോക്‌ടര്‍മാര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, തനിക്ക്‌ സീ ഫുഡിന്റെ അലര്‍ജിയാണെന്നാണ്‌ ന്യൂയന്‍ വിശ്വസിക്കുന്നത്‌. എന്തായാലും ന്യൂയന്റെ ശാരീരികാവസ്‌ഥയെ കുറിച്ച്‌ പഠനങ്ങള്‍ തുടരുകയാണ്‌.

വ്യാഴാഴ്‌ച, ഒക്‌ടോബർ 13

ശ്വാസത്തില്‍ നിന്ന്‌ വൈദ്യുതി!


ഈ തലക്കെട്ട്‌ വായിക്കുമ്പോഴാകും താങ്കള്‍ ഒരിക്കല്‍ കൂടി ശ്വാസോച്‌ഛ്വസം നടത്തുന്നത്‌ ശ്രദ്ധിക്കുക. എന്നാല്‍ ശ്വാസന പ്രക്രിയയിലെ ഊര്‍ജ സാധ്യതകളാണ്‌ ഗവേഷകര്‍ ശ്രദ്ധിച്ചത്‌ . ജീവന്‍ നിലനില്‍ക്കുന്നിടത്തോളം നടക്കുന്ന ശ്വാസോച്‌ഛ്വാസത്തിലൂടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ വൈദ്യുതി കണ്ടെത്താമെന്നാണ്‌ Wisconsin-Madison സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്‌ . മൂക്കിലെ വായുപ്രവാഹത്തിന്റെ പരമാവധി വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്ററില്‍ താഴെയാണ്‌ . എന്നാല്‍ മുഖത്ത്‌ ചെറിയ ഉപകരണം ഘടിപ്പിച്ച്‌ മൈക്രോവാട്ട്‌ കണക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ്‌ നീക്കം.

ചോക്ലേറ്റ്‌ കഴിക്കൂ പക്ഷാഘാതം അകറ്റൂ

ചോക്ലേറ്റ്‌ പ്രിയരായ സ്‌ത്രീകള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ചോക്ലേറ്റ്‌ സ്‌ത്രീകളിലെ പക്ഷാഘാത സാധ്യത കുറയ്‌ക്കുമെന്നു പഠനം. ചോക്ലേറ്റ്‌ കഴിക്കാത്ത സ്‌ത്രീകളെ അപേക്ഷിച്ച്‌ എല്ലാ ആഴ്‌ചയിലും കുറഞ്ഞ അളവില്‍ ചോക്ലേറ്റ്‌ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ പക്ഷാഘാത സാധ്യത കുറവാണെന്ന്‌ സ്വീഡിഷ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. സ്‌റ്റോക്‌ഹോമിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എണ്‍വയോണ്‍മെന്റല്‍ മെഡിസിനിലെ ശാസ്‌ത്രജ്‌ഞരാണ്‌ പഠനം നടത്തിയത്‌.
തലച്ചോറിലെ രക്‌തസ്രാവംമൂലം തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം തടസപ്പെടുന്നതുമൂലവും സംഭവിക്കുന്ന പക്ഷാഘാത സാധ്യത കുറയ്‌ക്കാന്‍ ചോക്ലേറ്റ്‌ സഹായിക്കുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയ സൂസന്ന ലാര്‍സണ്‍ പറഞ്ഞു. പക്ഷാഘാത സാധ്യത കുറയ്‌ക്കാന്‍ ആഴ്‌ചയില്‍ ഭക്ഷണത്തില്‍ 66.5 ഗ്രാം ചോക്ലേറ്റ്‌ ഉള്‍പ്പെടുത്താനാണ്‌ ഇവരുടെ നിര്‍ദേശം. അമേരിക്കന്‍ കോളജ്‌ ഓഫ്‌ കാര്‍ഡിയോളജി ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
                                                            

ബുധനാഴ്‌ച, ഒക്‌ടോബർ 12

പരാതിയുണ്ടെങ്കില്‍ ലാലിനെതിരെ അന്വേഷണം: ആന്റണി


ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. സൈന്യത്തിന് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പരാതികളാണ് ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതിലൊന്ന് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

ചൊവ്വാഴ്ച, ഒക്‌ടോബർ 11

ലാലിനെതിരെ റിട്ട.ബ്രിഗേഡിയര്‍

മോഹന്‍ലാലിന്റെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയെ ചൊല്ലി വീണ്ടും വിവാദമുയരുന്നു. ലാല്‍ സൈനിക ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്‌തു എന്ന്‌ ചൂണ്ടിക്കാട്ടി ഒരു റിട്ട. ബ്രിഗേഡിയറാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കുന്നതിനാണ്‌ ലാലിന്‌ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി നല്‍കിയത്‌. എന്നാല്‍, തന്റെ പദവിക്ക്‌ ചേരാത്ത രീതിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ലാല്‍ സൈനിക വേഷം ദുരുപയോഗം ചെയ്‌തു എന്ന്‌ റിട്ട. ബ്രിഗേഡിയര്‍ സി.പി ജോഷി പ്രതിരോധമന്ത്രാലയത്തിന്‌ പരാതി നല്‍കിയിരിക്കുകയാണ്‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 10

വിജയിച്ചാല്‍ കുഞ്ഞ്‌ സമ്മാനം

ഫ്‌ളാറ്റും സ്വര്‍ണവുമൊക്കെയാണ്‌ മലയാളം ചാനലുകള്‍ റിയാലിറ്റി ഷോ വിജയികള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌ . ചിലര്‍ക്ക്‌ വിദേശയാത്രയും തരപ്പെട്ടാലായി. എന്നാല്‍ കാനഡയിലെ ഒരു റേഡിയോ സ്‌റ്റേഷന്റെ വാഗ്‌ദാനം അഭിനന്ദനവും വിമര്‍ശനവും വിളിച്ചുവരുത്തിക്കഴിഞ്ഞു. വാഗ്‌ദാനത്തെക്കാളേറെ പരസ്യമാണ്‌ ആളുകളുടെ നെറ്റിചുളിക്കുന്നത്‌ . 'വിജയിക്കൂ കുഞ്ഞിനെ നേടൂ' എന്നാണ്‌ തലക്കെട്ട്‌